Wednesday, May 27, 2009

സൂരിമുതല്‍ വി.ടി.വരെ:വിവാഹത്തിലെ സ്വജാതിയും മിശ്രജാതിയും

“ഈ അധ്യായത്തിലും ഇനി വരുന്ന ചില അധ്യായങ്ങളിലും കുറേ അവ്യവസ്ഥിത മനസ്സുകാരനും സ്ത്രീ ലോല നും ആയ ഒരു നമ്പൂതിരിപ്പാടിന്റെ കഥയെക്കുറിച് പറയേണ്ടി വരുന്നു. എനിക്ക് മലയാളത്തില്‍ നമ്പൂതിരിമാ രേക്കാള്‍ അധിക ബഹുമാനമുള്ളവര്‍ ആരും ഇല്ല. അവരില്‍ അതി ബുദ്ധിശാലികളും സമര്‍ഥന്മാരും ആയ പലരേയും ഞാന്‍ അറിയും. അതില്‍ ചിലര്‍ എന്റെ സ്നേഹിതന്മാരായും ഉണ്ട്. ഏതു ജാതിയിലും മനുഷ്യര്‍ സമര്‍ത്ഥന്മാരായും വിഡ്ഡികളായും ബുധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്ക ളായും കാണപ്പെടുന്നുണ്ട്. അതുപ്രകാരംതന്നെയാണ് നമ്പൂതിരിമാരിലും ഉള്ളത്. ഈ കഥയില്‍ കാണുന്ന നമ്പൂ തിരിപ്പാട് കുറേ അമാന്തക്കാരനാണെങ്കിലും അദ്ദേഹത്തോട്കൂടിതന്നെ എന്റെ വായനക്കാര്‍ക്ക് പരിചയമാ കാന്‍ പോകുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ സാമര്‍ഥ്യവും രസികത്വവും ഓര്‍ത്താല്‍ സാധാരണ ശ്ലാഘനീയ ന്മാരായും മലയാളത്തില്‍ അത്യുല്‍കൃഷ്ട സ്ഥിതിയില്‍ വയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂതിരിപ്പാടന്മാരെയും നമ്പൂതിരിമാരേയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാര്‍ക്ക് ധാരാളമായി മനസ്സിലാവുമെന്ന് ഞാന്‍ വിശ്വ സിക്കുന്നു.”
“ഇന്ദുലേഖ“ എന്ന നോവലില്‍ കണ്ണഴി മുര്‍ക്കില്ലാത്ത മനയ്ക്കല്‍സൂരിനമ്പൂതിരിപ്പാട് എന്ന അധ്യായത്തിന്റെ ആരംഭത്തില്‍ ചന്തു മേനോന്‍ നേരിട്ടു തന്നെ ഹാജരായി സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണിത്. ഇന്ദു ലേഖക്കും മാധവനുമൊപ്പം പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്ന പേരാണ് സൂരിനമ്പൂതിരിപ്പാടിന്റെത്. നമ്പൂതി രി വിഡ്ഡിത്തം, സംബന്ധ വിവാഹം, ഭോഷ്ക്ക്, പാമരത്വം, സ്ത്രീലമ്പടത്വം എന്നിവയുടെയെല്ലാം പരമാവധി യായി സൂരിനമ്പൂതിരിപ്പാടിനെ കണക്കാക്കി വരുന്നു. നോവലില്‍ ഏഴാം അധ്യായം മുതല്‍ പതിനഞ്ചാം അധ്യായം വരെ സൂരി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യമുണ്ട്. പേജുകളുടെ എണ്ണമെടുത്താല്‍ ഇത് നോവലിന്റെ പകുതിയോളം വരുന്നുണ്ട്...
(ദേശാഭിമാനി വാരിക,2009,ഏപ്രില്‍26)

No comments:

Post a Comment